കാറ്റുറഞ്ഞ രാവിന്‍റെ അന്ത്യയാമത്തില്‍
നിദ്രാവിഹീനനായിരുന്ന എന്നില്‍ കവിത്വം ഉണര്‍ന്നു.
കാകളികള്‍ കത്തിവേഷമാടി.
മാത്രയഞ്ചും ഗുരുവും ലഘുവും തിരിച്ചെന്‍ കൈ കുഴഞ്ഞു.
വൃത്തത്തിനു ചുറ്റും ഓടിയെന്‍ കാല്‍ കുഴഞ്ഞു.
തളര്‍ന്നു ഞാന്‍ മനസ്സില്‍ കുറിച്ചു.
കഥ മതി...
അതെ...
അതു മതി.. :-)
No comments:
Post a Comment