ഇന്നലെ സന്ധ്യയ്ക്ക്
നിന്നെ ഞാനെന്റെ
വില്ലുവണ്ടിയില്‍ നിന്നും
'നരകം 0 കി.മി.'
എന്നടയാളപ്പെടുത്തിയ
മൈല്ക്കുറ്റിയ്ക്കു സമീപം ഇറക്കി വിട്ടു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു
മൈല്‍ക്കുറ്റിയുടെ മറുപുറത്തു
'സ്വര്‍ഗ്ഗം 0 കി.മി.'
എന്നെഴുതി വെച്ചിരിക്കുന്നതാണ്.
എന്റെ സ്വര്‍ഗ്ഗവും നരകവും നീയാവുകയും
നിന്നെ വഴിയില്‍ ഇറക്കി വിടുന്നതിലൂടെ
സ്വച്ഛന്ദ പൂകാമെന്നുള്ള
വ്യര്‍ത്ഥബോധം ബാക്കിയാകുമ്പോൾ,
നിന്നെ ഞാനെന്റെ
വില്ലുവണ്ടിയില്‍ നിന്നും
'നരകം 0 കി.മി.'
എന്നടയാളപ്പെടുത്തിയ
മൈല്ക്കുറ്റിയ്ക്കു സമീപം ഇറക്കി വിട്ടു.
തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു
മൈല്‍ക്കുറ്റിയുടെ മറുപുറത്തു
'സ്വര്‍ഗ്ഗം 0 കി.മി.'
എന്നെഴുതി വെച്ചിരിക്കുന്നതാണ്.
എന്റെ സ്വര്‍ഗ്ഗവും നരകവും നീയാവുകയും
നിന്നെ വഴിയില്‍ ഇറക്കി വിടുന്നതിലൂടെ
സ്വച്ഛന്ദ പൂകാമെന്നുള്ള
വ്യര്‍ത്ഥബോധം ബാക്കിയാകുമ്പോൾ,
നീയിരുളിലേക്ക് മെല്ലെ നടന്നകലുന്നു.
എന്റെയന്ത്യയാനത്തിനു
ശുഭയാത്രകള്‍ നേരാതെ..
കൈയുയര്‍ത്തി വീശാതെ..
നമ്മൾ ഓരോ സുഖങ്ങളും ഇല്ലാതാവുമ്പഴേ അതിന്റെ മൂല്ല്യമറിയൂ. അവർ ഉണ്ടാവുമ്പോൾ നമുക്ക് അവരില്ലായിരുന്നെങ്കിൽ എന്ന് തോന്നും, പക്ഷെ അവരില്ലാതെ ഇരിക്കുമ്പഴേ ഇതാണ് നരകമെന്ന് തിരിച്ചറിയൂ, അവരുള്ളപ്പോൾ സ്വർഗ്ഗത്തിലായിരുന്നെന്നും.
ReplyDelete